skip to main | skip to sidebar
ഒറ്റമരം

Friday, October 16, 2015

പാതി വെന്ത ചിത്രങ്ങള്‍

ചിതറി തെറിക്കുന്ന ചിത്രങ്ങള്‍ക്ക് കീഴെ
അറ്റം പിളര്‍ന്ന കണ്ണുകളില്‍ ചാരിയിരുന്ന്
മരവിച്ച കാല്‍ വിരല്‍ പതുക്കെ അനക്കി
വാക്കുകള്‍ തൂങ്ങി ചത്ത തൊണ്ടയില്‍
അവര്‍ ഉറക്കെ ഒന്ന്  മുരളാന്‍ ശ്രമിച്ചു
ഡിജിറ്റ് – വണ്‍ ,ടൂ ,ത്രീ , ഫോര്‍  
സഫ്രോണ്‍ ,വൈറ്റ് ,ഗ്രീന്‍ , മജന്ദ്‌
നിറങ്ങള്‍ പെരുമഴയായ്

കണ്ണുകള്‍ക്ക്‌ പകരം
രണ്ടു തുളകള്‍ അവശേഷിപ്പിച്ച്
ഒന്നില്‍ നിന്നും ശതകൊടിയായ്
ദൃശ്യങ്ങളെ  പൊടിച്ചരച്ച്
അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക്
കളറിംഗ്, ടോണിംഗ്, ടച്ചിംഗ്  
ജീവനും മരണത്തിനുമിടയില്‍
കൂട് വിട്ടു കൂറ് മാറിയ
പാതി വെന്ത ചിത്രങ്ങള്‍
വരി വരിയായ് മുഖത്തോട് മുഖം നോക്കി
നിര നിരയയായ് വെളിക്കിരുന്നപ്പോള്‍
ഓര്‍മ്മകളെ ചിപ്പിനകത്താക്കി
ചിത്രങ്ങളുടെ  നിഴലുകള്‍
ശബ്ദമില്ലാതെ ചെവിയില്‍ ചോദിച്ചു

തോട്ടിയെന്നാല്‍ ഇപ്പോഴും
തീട്ടം കൊരുന്നവന്‍ എന്ന് തന്നെയല്ലേ ?
മുഖത്ത് ചായം  ഇടാത്തവര്‍ക്ക്
ഒരു ദേശം തന്നെ ഇല്ലാതാകുമോ !



Posted by ഒറ്റമരം at 11:17 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Thursday, October 15, 2015


Posted by ഒറ്റമരം at 4:53 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Tuesday, July 28, 2015

ചില പ്രേമ വിചാരങ്ങള്‍

പ്രേമം കണ്ടോ ...........
പ്രേമം കാണുന്നില്ലേ.....
എന്താ കാണാത്തെ.........
രണ്ടു പേര്‍ പ്രേമിക്കുനത്
നിലാവിലും നിഴലിലും
ഇരുണ്ട മുറിക്കപ്പുറം
തീഷ്ണമായ അനുഭവം ആയവര്‍ക്ക്
എന്ത് കാണാനാ സുഹൃത്തെ
അല്ലങ്കിലും, പ്രേമത്തില്‍
എന്ത് കവിത, വിരഹത്തിലല്ലാതെ
കോളറ കലാത്തെ പ്രണയം
താജ്മഹല്‍,ശാകുന്തളം
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍
സുഹറ ,മജീദ്‌
സന്യാസിനി ,പ്രാണസഖി......
അത് കൊണ്ടാണ് പണ്ടാരോ പറഞ്ഞത്
പ്രേമം എന്നത്
മണ്ടപോയ തെങ്ങിലെക്കുള്ള
ചെത്ത്കരെന്റെ കയറ്റമാണെന്ന്

എങ്കിലും ചങ്ങാതി
ചാറ്റല്‍ മഴ , മാവിന്റെ ഇല
ചക്കര കാപ്പി .തേങ്ങ പൂള്
ഒരു കൈ തലയില്‍
മറ്റേ കൈ പാവാട തുമ്പില്‍
നനഞ്ഞിട്ടും നനയാതെ
ഉടഞ്ഞിട്ടും ഉടയാതെ
ഒളി കണ്ണിട്ടൊരു നോട്ടം
അതുമതിയായിരുന്നു പിന്നിയിട്ടും
തുന്നികൂട്ടിയ പുതപ്പിനടിയില്‍
പൊട്ടിയ ഓടിനിടയിലൂടെ
പാത്രത്തിലേക്ക് വിഴുന്ന
ഒറ്റമഴ തുള്ളിയുടെ നാദം കേട്ട്
ഉറങ്ങാതെ കിടക്കാന്‍ ...

(പ്രേമം  സിനിമ കണ്ടപ്പോള്‍ തോന്നിയത് )
Unlike · Comment · Share · 276

Shiji Shaji
June 12 

Click here to Reply or Forward
3.61 GB (24%) of 15 GB used
Manage
Terms - Privacy
Last account activity: 1 minute ago
Details
Posted by ഒറ്റമരം at 12:03 PM 3 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

Thursday, June 4, 2015





വയലറ്റ് നിറമായ  സ്നേഹിതന് ..................


പേടിച്ച് പേടിച്ചാണ് ഒന്നടുത്തിരുന്നത്
തൊട്ടു തൊട്ടില്ല എന്നായിരുന്നു
ആദ്യത്തെ സ്പര്‍ശനം
ചിറി കൊട്ടിയുള്ള പരിഹാസചിരിയില്‍
നനഞ്ഞു പോയത് വിയര്‍പ്പില്‍ മാത്രമല്ല
വാക്കുകള്‍ മൌനത്തെ പോള്ളിക്കുമ്പോള്‍
നോക്കുകയായിരുന്നു കണ്ണിലെ ഹര്‍ശോന്മാദം.

പേടിക്കാനൊന്നു മില്ലന്നു നീ തന്ന ധൈര്യം
കുങ്കുമ പൊട്ടിലും കരിവളയിലും
ചന്ദനം തുളസി തുടങ്ങി
പിന്നെ നിന്റെ നീല ഞാരന്ബുകളിലും
തൊട്ടതും ചുംബിച്ചതും സത്യം

നീ പറഞ്ഞാണ് അറിഞ്ഞത്  
കുന്നിന്‍ ചെരുവിലെ ഏല കാടുകാടുകളിലെ
ചുവന്ന പൂക്കളെ കുറിച് .
പാല പൂത്ത് മണക്കുന്ന താഴ്വരയില്‍
നാഗമായ് ഇഴഞ്ഞു തിമര്‍ത്ത്
എത്ര തവണ പൊട്ടി ചിതറി നീ
ഈ മുറ്റത്ത് ആകാശത്ത് നദിയില്‍ ,


കണ്‍മഷി ചവര്‍പ്പിനും
കടല്‍ പൂഴിയുടെ ഉപ്പു പുളിക്കുംഅകലെ
വലിയ തുറമുഖങ്ങളെ കുറിച്ചു
നീ അല്ലെ ആദ്യം പറഞ്ഞത് .
എന്നിട്ടും ?

കനത്ത നിശബ്ദടതയില്‍ രണ്ടു കുടുകളില്‍
കുനിഞ്ഞ മുഖം നോക്കാതെ
വയലറ്റ് നിറമായ അയാള്‍ ചോദിച്ചു .,,,,,,
പീഡനം എന്നാല്‍ അന്ജനം പോലെ
വെളുത്തതാണോ സര്‍ ?




Posted by ഒറ്റമരം at 9:22 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കവിത

“ഒറ്റക്ക് ആകാന്‍ മരുഭുമിക്കും പേടി ഉണ്ട് “ എന്ന് എഴുതിയതു  മുസാഫിര്‍ ആണ്  ...........................ഓരോ തുരുത്തില്‍ നിന്നും മറ്റൊരു തുരുത്തിലേക് നീങ്ങി നില്ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും യഥാര്‍ഥത്തില്‍ ആ ഭയം തന്നെയാണ് .സത്യത്തില്‍  അവന്‍ അല്ലങ്കില്‍ അവള്‍ സങ്കല്പ്പികമെങ്കിലും ആ ഇടത്തില്‍ അവരുടെ ചില നിശബ്ദതതകളിലൂടെ സദ്യമാക്കുന്നത് അതിജീവനം കൂടി ആണ് എന്ന് തീര്ച്ച . അത്തരം ചില മൌനങ്ങളുടെ നൂല്‍ പാലത്തില്‍ നിന്നും  സ്വയം ബോധ്യത്തിലെക്കുള്ള അവരുടെ തിരുച്ചു വരവിനെ അല്ലങ്കില്‍ അവര്‍ക്ക് ചിലപ്പോഴെങ്കിലും സാധ്യമാകാത്ത മറ്റുള്ളവരുടെ ലോകത്തേക്കുള്ള അവരുടെ ഉണരലിനെ, സടകുടഞ്ഞെഴുനെല്‍ക്കലിനെ പലരും ഒരു ഓമന പേരിട്ടു വിളിക്കുന്നു ..... ആബ്സന്റ്റ് മൈന്‍ഡ് ..മൌനത്തിനും  ബഹളങ്ങള്‍ക്കും നടുവില്‍ അയാള്‍ക്ക്‌/അവള്‍ക്ക് അത്തരം ഒരു തിരുച്ചു വരവ് ഒരു തൂവല്‍ പൊഴിക്കുന്ന വേദന അല്ല എന്ന് തിരിച്ചറിയാതെ ആണ് ആ പ്രയോഗം  .ഒരു മഹാ മൌനത്തിന്റെ കയങ്ങളിക്ക് കൂപ്പു കുത്തതിരിക്കുവാനുള്ള കഠിന ശ്രമങ്ങളെ വെല്ലുവിളിക്കും പോലെ ,അല്ലങ്കില്‍ ഭ്രാന്തന്‍ എന്ന വിളിപ്പേരില്‍ നിന്നും ഒരു കുതറി തെറിക്കല്‍ സാധ്യമാക്കുകയാണ്പലപ്പോഴും അവര്‍,അത്തരം ഒരു ചെറിയ ഉണരലിനു പ്രേരിപ്പിച്ചച്ചവര്‍ക്ക് അരികിലേക്ക് അവള്‍ അല്ലങ്കില്‍ അയാള്‍ മാറി നില്‍ക്കുന്നതിനെ സ്വബോധമുള്ളവര്‍ എന്ന് കരുതുന്നവര്‍ എന്ത് പേരാണ് വിളിക്കുക  ..........  
മനുഷ്യരാരും എഴുതിവെച്ച പുസ്തകത്ത്തിലെത് പോലെ ജീവിക്കുന്നവരല്ല ചില നിയതമായ രീതികളെ പിന്തുടരുന്നവരും അല്ല ,അതാതു കാലത്തെ ചില തോന്നലുകള്‍ക്കും സ്വദീനങ്ങള്‍ക്കും വിധേയമാണ് അവര്‍ തീര്ച്ച ....മനുഷ്യത്വം എന്നതും അത്തരം ദൃഡതയില്ലായ്മ കൂടി ആണ്.

പടച്ചോനെ കാക്കണേ........ജീവിതകാലം മുഴുവന്‍ ഒരു അബ്സന്റ്റ് മൈന്‍ഡ് മനുഷ്യന്‍ ആയി ജീവിക്കാന്‍  ഇയുള്ളവനു കരുത്തു നല്‍കേണമേ ......
Posted by ഒറ്റമരം at 9:15 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നിരീക്ഷണങ്ങള്‍

Friday, April 24, 2015

















കേരളാ സാഹിത്യ അക്കദമി മസ്ക്കറ്റിൽ സംഘടിപ്പിച്ച
ബഷീർ ജന്മശതാബ്ദി ആഘൊഷങളുടെ ഉൽഘടന സമേളനത്തിൽ
അവതരിപ്പിച്ച നാടകം
പാശ്ചത്തലം: ബഷീറിന്റെ മൂന്ന് കഥകൾ.....പിന്നെ തുറന്ന പുസ്തകം അയ ജീവിതവും
സമര്‍പ്പണം : മസ്ക്കറ്റിലെ പ്രിയ്യ സുഹ്ര്യത്തുക്കൾക്ക് ...............

നാടകം വായിച്ചു രസിക്കാനുളളതല്ല                                                            
ആടി തിമർക്കാനുളളതാണ്


മരുഭൂമികൾ പൂക്കുബൊൾ

രംഗം 1

മഴ പെരും മഴ............മഴ കാണികളിലേക്ക് പെയ്ത് ഇറങുകയാണ്
തിരശ്ശീല ഉയരുന്നു. ഒരു വീടാണ് പഷ്ചാത്തലം അയാൾ(അത് ചിലപ്പൊൾ ബഷീർ അയിരിക്കം) ഒരു ഉയര്‍ന്ന പ്രതലത്തിൽ കിടന്നു ഉറങുകയണ്
ഒരു സ്വപ്നത്തിലെക്ക് എന്നപൊലെ..മഴ കനക്കുകയാണു .അസ്വഥനാണയാൾ..............അയാൾ‍ ഒരു ഭ്രാന്തനെപൊലെ...............അയളിലെക്ക് ഒരു കറുത്ത രൂപം അത് മരണമാണന്ന് കാണികൾ തിരിച്ചറിയണം.ഞെട്ടിയുണർന്ന്)
അയാൾ : ആരാണ് നിങൾ
മരണം : ഞനൊ ......ഞനാണ് മരണം
അയാൾ :(പരിഹാസതൊടെ) ഹ..ഹ.ഹ. മരണമൊ നിങള്‍ക്കെന്താണ് ഇവിടെ കാര്യം
മരണം :എന്‍റെയീ കുരുക്ക് നിന്‍റെ കഴുത്തില് മുറുകുമ്പോള്‍....എന്റെ ദ്രംഷ്ടകള്‍ ഒരു നീരളൈയെപൊലെ നിന്നില്‍ അമരുമ്പോള്‍ നിനക്കതു മനസിലാകും
അയാൾ : ഉം...മരിക്കാൻ എനിക്ക് മന്‍സില്ലങ്കിലൊ.......
മരണം :ഃഹ....ഹ..ഹ.. എങ്കില്‍ നമുക്ക് ഒരു കൈ നേക്കാം
(ആ ഉയർന്ന പ്രതലത്തിനു മുകളില്‍ മരണവും അയാളം തമ്മില്‍ നടക്കുന്ന വാശിയേറിയ പേരാട്ടം , മരണം തന്‍റെ കയര്‍  അയാളുടെ നേരെഎറിയുന്നു. അത് കടന്ന് പിടിക്കുന്ന അയാള്‍.ഒരു പൊരിഞ പൊരട്ടത്തിനു ഒടുവിൽ അയാള്‍ മരണത്തെ കിഴ്പ്പെടുത്തുന്നു
വെളിച്ചം അണയുന്നു..സ്വപ്നത്തിൽ നിന്നും മെല്ലെ ......രംഗത്ത് ഒരു ഉയരുന്ന പ്രതലത്തിൽ തൂങികിടക്കുന്ന അയാളെ കാണികൾക്ക് ഇപ്പൊൾ കാണാം)
അയാള്‍: ഇല്ല  പ്രബഞ്ച്ത്തിനു ഒനും സംഭവിചിട്ടില്ലാ...നഗരം ഇരബുന്നു....സുര്യൻ പ്രകാശിക്കുന്നുന്ദ് ,കാറ്റ് വീശുന്നുണ്ട്
ഉള്ളില്‍ നിന്നും രോമാകൂബങ്ങള്‍ വഴി പൊന്തിയ ആവിയില്‍ മജിദ് കുളിച്ചുപൊയി എന്ന് മത്രം. എല്ലം എല്ലാം അനാഥമായി കരുണാമയനായ സ്രഷ്ടാവെ
.......(റന്തലിന്റെ വെളിച്ചത്തില്‍.....ചിന്തംഘ്ന്നയി......ന്നനുത്ത സംഗിതത്തിന്റെ പഷചാത്തലതില്‍ കുട്ടിക്കലത്തിലേക്കെന്നൊണം )
BLACK OUT
സീന്‍ 2

: 
കൈയ്യില്‍ പുതിയപുസ്തകം അയി മജീദ് സുഹ്രാക്ക് അടുത്തെക്ക്................
സുഹറായും മജീദും മജീദിന്റെ  പൂന്തോട്ടത്തില്‍ കളിച്ചുകെന്ഒരിക്കെ മജീദ് പതുക്കെ സുഹ്രരയെ വീളിച്ചു
മജീദ് : സുഹ്റാ
സുഹറ :എന്താ മജീദെ......
മജീദ് : നീ മൂളാ‍ത്തത് എന്താ..?
സുഹറ: ഞാന്‍ മൂളുന്നുണ്ടല്ലോ  പിന്നെ ചെക്കനെതിനാണു എന്നെ നീന്ന് വിളിച്ചത്
മജീദ് :എപ്പളാണ്,ഞാന്‍ വിളിച്ചില്ല സുഹറ കിനാവ് കണ്ടതായിരിക്കും
സുഹറ്; ബിളിച്ച്ചിക്കു ബിളിച്ച്ചിക്കു...........
മജിദ് ഞാനൊന്നും ചെയ്തില്ലെലും ബപ്പയും ഉമ്മയും ചുമ്മ എന്നെ ചീത്തപറയും....ചിലര് ചുമ്മ എന്നെ പിച്ചുകെം മാന്തുകെം ചെയ്യും
വെറുതെ അവരുടെ സുഖത്തിനു.ഞനിനിനി മരിച്ചുപൊകുംബൊള്‍ അവരൊക്കെ പറയുമയിരിക്കും ആ പാവപ്പെട്ട മജീദ് ഉണ്ടായിരുന്നു എങ്കില്‍ എന്ന്ഒന്ന് പിച്ചുകെങ്കിലും ചെയ്യെരന്ന് എന്ന്
സുഹറ :ചെക്കനെ ഞനിനി പിച്ചൂലാട്ടൊ
(മജീദ് ഒരു പട്ടം ഉണ്ടാക്കുന്ന  തിരക്കിലെക്ക്)
മജീദ് : നല്ല മണമുള്ള പുസ്തകം, പടം വളരെ ഉണ്ട്.പട്ടണത്തിന്റെ ഒത്തനടുക്ക് വെളളതെച്ച് ഏഴ് വല്യ കെട്ടിടങള്‍.ഇവിടുത്തെ പള്ളികൂടം പൊലെഅല്ല.വലിയൊരു പൂന്തൊട്ടം. എന്തല്ലംതരം ചെടികളാണ്,ഞാന്‍ അതിന്‍റെഎല്ലാം അരി കൊണ്ട് വരാം ,പിന്നെ കളിക്കാനുള്ള സ്ഥലംഒന്ന് കാണേണ്ടത് തന്നെ ആണ്. കുട്ടികള് എത്രയുണ്ട് എന്നോ കണക്കില്ല ഹെഡ് മാസ്റ്റര്‍ ഒരു സ്വര്‍ണ്ണ കന്നടക്കാരനായ ഒരു തടിയന്‍ .കയ്യില് എപ്പോഴും ഒരു ചൂരല് ഉണ്ടാവും    (പതുക്കെ തേങ്ങുന്ന സുഹറ.....ഇത് കെട്ട് മജീദ്)
മജീദ്: എന്തിനാ സുഹ്റാ കരയുന്നെ
സുഹ്ര് (തേങ്ങികൊണ്ട്‌) എനിക്കും പഠിക്കണം
മജീദ് :ങ..നീയൊന്ന് ചിരിച്ചൊ പണ്ട്ത്തെമാതിരിയുള്ള നിന്‍റെ ചിരി കാണാന്‍ കൊതിയകുന്നു
സുഹ്ര :ഞാ‍ന്‍ പണ്ടത്തെമാതിരി അല്ലെ ചിരിക്കുന്നതു
മജീദ് :അല്ല ഇപൊഴത്തെചിരിയില്‍ കണ്ണിരുളളത് പൊലെ
സുഹറ :അത് ഞാന്‍ വളര്‍ന്നു പൊയതു കൊണ്ടായിരിക്കാം പണ്ട്ഞാന്‍ചെറുത്ആയിരുന്നല്ലോ .
മജീദ് :(സങ്കടതൊടെ) ആ അന്ന് നീ കുട്ടിയയിരുന്നു.....ഞാനും..സുഹ്റാ..നമ്മുടെ ഈ പ്രിയ്യപ്പെട്ട മാവ് ഈപൂന്തൊട്ടം എന്‍റെ അണ്ണാറകണ്ണന്‍, പിന്നെ നീ എല്ലം വിട്ട് പുതിയ സ്കൂളിലേക്ക് പോകാന്‍ എനിക്ക് മടിയാകുന്നു .
സുഹറ : മജീദ്‌ നോക്ക് നോക്ക് പൂന്തോട്ടത്തില്‍ നിറയെ തേന്‍ കുടിക്കാന്‍ പുതിയ പൂബ്ബാറ്റകള്‍ വന്നിട്ടുണ്ട്‌ ,ആല്‍മരത്തില്‍ ഒരു വാലാട്ടികിളി കൂട് കൂട്ടിയിട്ടുണ്ട......(കിളികളുടെ കളകളാരവം)
‍
ബ്ലാക്ക് ഔട്ട്
സീന്‍ 3

വെളിച്ചം തെളിയുബോള്‍ രംഗത്ത് അയാള്‍അസ്വസ്ഥനാണ്
അയാള്‍ : ഓര്‍മ്മകള്‍ ,വാക്കുകള്‍ ,പ്രവര്‍ത്തികള്‍ മുഖ ഭാവങ്ങള്‍,ചിത്രങ്ങള്‍ ,എന്തല്ലാമാണ് മനസിലൂടെ പാഞ്ഞു പോകുന്നത് .മരിക്കുന്നതിനു മുന്‍പ് മജീദ്‌ വന്നോ വന്നോ എന്ന് എത്ര തവണ ചോദിച്ചു ...ഒടുവിലുത്തെ ഓര്‍മ്മ
സുഹ്രാ ......(കരയുന്ന അയാള്‍ ,വെളിച്ചം കേന്ത്രീകരിക്കുന്നു  )

മജീദ് ; സുഹ്രാ.....
സുഹറ; ഉം..എന്തെ?
മജീദ് ;എന്തയിരുന്നു സൂക്കെട് ?
സുഹ്: ഒന്നും ഇല്ലായിരുന്നു
മജീദ് :പിന്നെ ഇത്രക്ക് ക്ഷീണിച്ചത്
സുഹ്:ഞാന്‍ മിനയാന്നാ അറിഞത് വന്നവിവരം
മജിദ് :ഞാന്‍  ഒരിക്കലും വരില്ലാ എന്ന് കരുതി അല്ലേ
സുഹറ:എല്ലാവരും അങിനെ കരുതി ,ഞാന്‍, എനിക്ക് ഉറപ്പുഉണ്ടായിരുന്നു തിരിച്ചു വരും എന്ന്
മജീദ്: എന്നിട്ടും പിന്നെ?
സുഹ്:അവരെല്ലാം നിശ്ചയിച്ചു ..എന്‍റെ സമ്മതം അരും ചോതിച്ചില്ല
(രംഗത്തേക്ക് ഒടിവരുന്ന മജീദിന്റെ സഹോദരികള്‍)
പാത്തുമ്മ:ഇക്കാക്ക ഇന്ന് ചെടിക്കെല്ലാം വെളളം ഒഴിച്ചതു ഞനാ
മജീദ്:ചെടികളില്‍ ഉണ്ടാകുന്ന പൂക്കള്‍ നിങ്ങള്‍ രണ്ടു പേരുംസമമായഎടുത്തോളൂ പൂക്കള്‍ നിങള്‍ രന്റ്പേരും സമമായി എടുത്തൊളു (ഇതു കേട്ട് മജീദിന്റെ ബപ്പ രംഗത്തേക്ക്)
ബാപ്പ ;അവന്റെ ഉമ്മാടേ ഒരു ചെടി.എന്‍റെ മൊതലായ മൊതലൊക്കെ നശിപ്പിച്ച് അവനെ ഞാന്‍ പഠിപ്പിച്ചു എന്നിട്ടവന്‍രാജ്യങ്ങളായരാജ്യങ്ങള്‍എല്ലാംചുറ്റിഒരുപാട് കൊല്ലം കഴിഞ് വന്നിരീക്കുണ് വെറും കൈയ്യൊടെ. അവന്‍റെഒരു ചെടി സബ്ബാദ്യം ചെടി  ഈ വയസ്സ് കാലത്ത് ഇനിക്ക് സുഖിക്കാന്‍  ഒരു തോട്ടം.ഒക്കെ ഞാന്‍ വെട്ടി പറിച്ചു കളയും ഹിമാറെ
(മജീദ് തകര്‍ന്ന മട്ടില്‍ സുഹ്രായിലേക്ക് , സഹോദരിമാര്‍ മജീദ്‌ ലേക്ക് )

ബ്ലേക്ക് ഔട്ട്
രംഗം 2
രംഗത്ത് അയാള്‍ ഒരു ചാരു കസേരയില്‍ ഇരിക്കുകയണു സോജാരാജ്കുമാരി എന്ന പട്ടിന്റെ പശ്ചാത്തലം ഇട്ക്ക് അയാള്‍ തന്‍റെ മാവിനെ പരിചരിക്കുന്നതില്‍  ശ്രദ്ധാലുവാണ്)
അയാള്‍ :ആനുമ്മാ....പാത്തുമ്മാ
എയ് പാത്തുമ്മ ഒടി വാ നിങളുടെ അട് എന്‍റെ ബാല്യ കാല സഖി ത്തിന്ന് തിര്‍ത്തു ഹ്..ഹ....ഹ..നിന്റെ ആട് ഒരു വല്ലാത്ത സാധനം തന്യ ഇട്ടൊ
സഹൊദരികള്‍ രംഗത്തേക്ക് ഓടി വരുന്നു)
പാത്തുമ്മ:  പോട്ടെ ഇക്കാക്ക ഞാന്‍ രണ്ട് എണ്ണംവാങ്ങിച്ചു തരാം അതിന്‍റെ വിശ്പ്പോണ്ട് ആയിരിക്കും .
അനുമ്മ :എന്ത് തിന്നലും വിശപ്പ് കെടൂല .എന്റെ ആടിന്റെ പുല്ല് കട്ട് തിന്നും ഇക്കാക്ക .
പത്തുമ്മ:അയ്യൊ കളളത്തരം പറയാണ് കെട്ടൊ  ഇക്കാകാ
അയള്‍ (ഈ വര്‍ത്തമാനം കേട്ട് രസിച്ച മ്ട്ടില്‍) മതി മ്തി നിന്റെ ആടിന്റെ ഒരു പുല്ല്
അയാള്‍ :നീ കുട്ടികള്‍ക്കെല്ലാം  ആട്ടുബാല് കൊടുക്കണം
ആനുമ്മ : ഉം... കൊടുത്തത് ത്തന്നെ വലിയ ഇക്കാക്ക ഇമ്മാള് പത്തുമ്മാന്റെ ആട് എന്റെ ക്ഞ്ഞിക്കലം പൊട്ടിച്ചു
പാത്തുമ:ഉം...എന്റെ ആട് ഒന്നും അല്ല .ഇത്താത്തെടെ ആട് തന്യാ
ആനുമ്മ :മതിയെടി മതിയെടി വല്യ ഇക്കാക്ക ഇരിക്കണത് കണ്ടില്ലേ .നീ ഒന്ന് അടങിഒതുങി ജീവീര്. എന്റെ ആടാണ് എന്ന് നീ എങനെ അറിഞ്ഞു
പത്തുമ്മ :ഞാന്‍ വലിയ ഇക്കാക്ക അറിയാന്‍ പറയാണ്.ഇത്താതെന്റെ അട് വന്നാല്‍ എന്‍റെ അടിനെ അകത്തു കൊണ്ട് പോയികെട്ടും.ഇത്താത്തേന്റെ ആട് എന്റെ ആടിന്റെ പുല്ല് കട്ടു തിന്നും. ഞങളുടെ കപ്പ അത് കട്ടുതിന്നും.ഞങളുടെ കടുംചയ് അത് കട്ടു കുടിക്കും
ആനുമ്മ :മതിയെടി മതിയെടി നിന്റെ കക്കത്തെ ഒരു ആട് . നിനക്ക് എവിടെ നിന്നാ ആട്
പാത്തുമ്മ(ചിണുങി)അത് പിന്നെ ഇത്താത്ത തന്നത് തന്യാ
അനുമ്മ :(കരഞുകൊന്റ്,അയളുടെ അടുതേക്ക് നീങി)എത്ര ഇത്തത്തമാര് അനുശത്തിമാരുക്ക് കൊടുക്കുണുന്റ് ഇക്കാക്ക .അതൊന്ന് പറ്.എനിക്ക് ഇങനെ തന്നെ കിട്ടണം
പത്തുമ്മ:എത്രയൊ അനുശത്തി മാര്‍ക്ക് ചെട്ടത്തിമാര് ആന കൊടുക്കണ് പിന്നെല്ലേ നിന്‍റെ ഒരു വിര പൊലത്തെ ആട്
ആനുമ്മ :(ദേശ്യത്തില്‍) എടി കതീജാ ഞമ്മടെ ആടിനെ വിളിക്ക് ഞമ്മക്ക് പൊകാം ഞമ്മക്ക് ഇനി ഈ പൊരേല് കാല് കുത്തണ്ടാ
പൊട്ടിചിരിക്കുന്ന അയാള്‍ ...


ബ്ലാക്ക് ഔട്ട്
രംഗം 3
സീന്‍ 1
വെളിച്ചം തെളിയുമ്പോള്‍ വീണ്ടും മറ്റൊരു പഴയ വീടാണ് . ജനലിലൂടെ കബ്ഇട്ട കുത്തി എടുക്കാന്‍ ശ്രമിക്കുകയാണ് സാറാമ്മ

കേശവന്‍ നായര്‍ സാറാമ കാണാതെ പിറകില്‍
സാറാമ്മ  :ഞെട്ടിതിരിഞ് ) ഒരു മണിക്കൂറായി ഞാനീ പാഴ് വേല തുടങിയിട്ട് .എന്ത് ചെയ്തിട്ടും അത് കബിന്റെ അറ്റത്ത് ഉടക്കുന്നില്ല. ഞാന്‍ ഒരു കളള താക്കോല്‍ ഉണ്ടാക്കും
കേശവന്‍നായര്‍:ഞാന്‍ ഇല്ലാത്തപ്പോള്‍ എന്‍റെ മുറിക്കകത്ത് എന്താണ് കാര്യം.ഈ കബില്‍ എന്ത് ഉടക്കുന്നില്ലാ എന്നാണ് പറഞത്
സാറാമ്മ:അത് പിന്നെ ...........................

കേശ :പറയു...പറയു
സാറാമ്മ :ശ്രീമാന്‍ കേശവന്‍ നായര്‍ക്ക് വന്ന മാസിക ജനലിലൂടെ  ശിപ്പായി ഇടുന്നത് കണ്ടു അത് എടുക്കാനുള്ളശ്രമം ആയിരുന്നു
ജോലി ഇല്ലാതെ വെറുതെ ഇരുന്ന് ഞാന്‍ മടുത്തു . എനിക്കെന്തെങ്കിലും ജൊലി തരപ്പെടുത്തിതരാമൊ
കേശ:(പുഞ്ജിരിയോടെ..അലൊചിച്ച്   )ജോലി....ജോലി..?ഞാന്‍  തരുന്ന എന്ത് ജോലിയും നീ നീ സ്വികരിക്കുമൊ?
 സാറാമ്മ :തീര്‍ച്ചയായും...
കേശ :പതുക്കെ) ജേലി ...... പിന്നെ...സമ്മതമെങ്കില് നീയെന്നെ പതുക്കെ പ്രേമിച്ചൊ.!!!!!!!!!!!
സറാമ്മ :(ഇത് കേട്ട് ആലൊചീച്ച്).വെറുതെ പ്രേമിക്കാനെല്ലെ. പൈസയും  കിട്ടും നല്ല കാര്യം എത്രയാ ശബളം
കേശ : (ആ‍വശത്താടെ) 20 രുപ
സാറാമ്മ :ഈ ജൊലി സ്ഥിരമാണോ അതോ താല്‍ക്കാലികമോ .............
കേശ : സ്ഥിരമാക്കിക്കോ .....
സാറാമ്മ (ചിന്തിച്ച് ) തങ്കൾ മരിച്ചുപൊയാൽ എനിക്കാര് ശബളം തരും
കേശ : ( നാണം ഭാവിച്ചു ) നമുക്കൊരുമിച്ച് മരീക്കാമെന്നെ
സാറാമ്മ : അയ്യട കൊന്തൻ നായരെ
അതിരിക്കട്ടേ…..പ്രേമിച്ചാൽ കല്ല്യണം കഴിക്കണം……..കല്യാണം കഴിച്ചാൽ കുട്ടികൾ ഉൻണ്ടാകില്ലെ .കുട്ടികളുണ്ടകില്ലെ അവരെ നാം എതു മതത്തിൽ വളർത്തുംക്രിസ്ത്യനിയൊ ഹിന്ദുവൊ
കേശ :ഒരു മതത്തിലും വേണ്ട അവരിങനെ നിർമ്മതരായി വളരെട്ടെ മ്ര്യഗങളെ പൊലെ
പക്ഷികളെ പൊലെ ചീങ്കണ്ണികളെ പൊലെ
സാറാമ്മ :അതിരിക്കട്ടെ ആ തങ്കക്കുട്ടന് നാം എന്ത് പേര് ഇടും.ക്രിസ്ത്യനിയുടെ പെരും ഹിന്ദുവിന്റെ പേരും ഇടാൻ പറ്റില്ലല്ലൊ
കേശ ;അപ്പൊ നമുക്ക് ഒരു ചൈന  പേര് ഇടാം
സാറാമ്മ: എന്തൊന്ന്
കേശ :ഡങ്ക് ഡിങ്കൊങ് (കേശവൻ നായർ നീട്ടിയൊന്ന് വിളിച്ചുനൊക്കുന്നു)
സാറാമ്മ: അയ്യെ ഈപേര് വേണ്ട…….
കേശ :ഇനി റഷ്യനുണ്ട് സ്കി ചേർത്താ‍ൽ മതി…. ഉദാഹരണം ചപ്ലൊസ്കി
സാറാമ്മ :അതും ശരിയകില്ല
കേശ: എന്നാൽ കിട്ടിയിരിക്കുന്നു സ്റ്റയിലൻ പേരുകൾ .ഇൻഡ്യ,പ്രേമലേഖനം,ചെറുകഥ
സിബൊളിസം,അടക്കാമരം നാടകം ,ആകാശമുട്ടയി
(ആകാശമുട്ടായീയിൽ സാറാമ്മയുടേ തിളങുന്നകണ്ണുകൾ ക്കാണാം)
രണ്ടുപേരും ആകാശമുട്ടായീ എന്ന് നീട്ടി വിളിച്ചുനൊക്കുന്നു
സാറാമ്മ :നിർത്ത് ,നിർത്ത്,ഞനൊന്ന് വിളിച്ചുനൊക്കെട്ടെ
ആകാശമുട്ടാ‍യീ….ആകാശമുട്ടായി………..
(എന്തൊഅലൊചിച്ച് ഉറ്ക്കെ ചിരിക്കുന്ന സാറാമ്മ)
ഞാനെന്തൊരു മണ്ടിയാ….വെറുതെ പ്രേമിക്കുന്ന പണിയല്ലെ ഉളുളു അതിന് ഇത്രയതികം ചിന്തൈക്കുന്നത് എന്തിനാണ്
(കേശവൻ നായർ സാറാമ്മ വരുതിയിലായി എന്ന ഗമയിൽ..വിഷയം മാറ്റാൻ ശ്രമിച്ചുകൊന്റ്)
കേശ : മതി മതി അത്രമതി (കീശയിൽ നിന്നും തക്കൊൽ കൂട്ടം എടുത്ത് നീട്ടികൊണ്ട്) ഇനി മുതൽ കബിട്ട് കുത്തണ്ട എന്റ മുറിയുടെ തക്കൊലാണ് ( പിന്നെ വളരെ മടിച്ചുകൊന്റ് കീശയിൽ നിന്നും ഒരു കടലാസ് കഷണം എടുത്ത് സാറാമ്മയുടെ അടുത്തേക്ക് നീട്ടുന്നു )
സാറാമ്മ : ഇതെന്തണ്
കേശ :ഇത് ..ഇത് എന്റെഹ്ര്യദയമാണ്…………..പ്രേമലേഗനം
സാറാ : ചീ …………(പ്രേമലേഗനം ചുരുട്ടി എറിയുന്ന സാറാമ്മ) നേർത്ത സംഗീതത്തിന്റെ പാശ്ചാത്തലത്തിൽ കുനിഞ ശിരസുമയി അകത്തേക്ക് കയറിപൊകുന്ന കേശവൻ നായർ……നനുത്തചിരിയൊടെ് സാറാമ്മ ..പ്മ്മി പൊയി ചുരുട്ടിയെറിഞ കടലാസ് കശണം നിവർത്തി വായിക്കുന്നു .കേശവൻ നായർ ശബ്ദം പിന്നരങിൽ കേൾക്കാം Still
പ്രിയ്യപ്പെട്ട സാറാമ്മെ
ജീവിതം യവ്വന്ന തിഷ്ണവും ഹ്ര്യദയം പ്രേമസുരഭിലവുമായിരിക്കുന്ന് ഈ അസുലഭ കാലഘട്ടത്തെ എന്റ്രെപിയ്യസുഹ്ര്യത്ത് എങിനെ വിനിയൊഗിക്കുന്നു
ഞനാണങ്കിൽ എന്റെ ജീവിതത്തിലെ ഒരൊ നിമിഷവും സാറാമ്മയൊടുളള പ്രണയത്തിൽ കഴിയുകയാണ്………………………സാറാമ്മയൊ (പിന്നരങിൽ അകലേക്ക് മറിയുന്ന തീവണ്ടിയുടെ ശബ്ദം ……..still ………………

Black Out

സീൻ 2


രഗം മറ്റൊരു വീടാണ് എന്ന സൂചനയിലേക്ക് …സാറാമ്മയുടെയും കേശവൻ നായരുടെയും കഴുത്തിൽ ഒരു തുളസിമാല കാണാം.
കേശ : എടി സാറാമ്മെ ഇന്ന് നമ്മൾ രജിസ്റ്റർ വിവഹം കഴിഞ് ഫസ്റ്റ് ക്ലാസ്സ് ഭാര്യ ഭർത്തക്കന്മാരായി
സാറാമ്മ :എനിക്കങട്ട് വിശ്വസം വരുന്നില്ല ഈ ഒളിചൊട്ടം വിജയാവും എന്ന് ഞാൻ കരുതിയതല്ല
കേശ : (ജനലിലൂടെ നൊക്കി) ഇനി നിന്റെ തന്തയങാനും വരുമൊ
സാറാമ്മ : ഒ എന്തൊരു പേടിയാ ഈ മനുഷ്യന്
കേശ : (സമാധാനിപ്പിച്ചുകൊന്റ്) അത് വിട് സാറാമ്മെ. (ഒന്ന് നിറുത്തി) എന്നുമുതൽ നിനക്ക് മുന്ന് കര്യങളിൽ സ്വതന്ത്ര്യം ഉണ്ടായിരിക്കും .
സാറാമ്മ :വെറും ചിണുങാണ്ടി മൂന്ന് കാര്യങളിലൊ
കേശവ :അതെ ആഹാരം ,വ്സ്ത്രം ,വിശ്വാസം
സാറാമ്മ :അപ്പൊ ഈ വീട്ടിൽ രണ്ട് അടുക്കള ഉണ്ടാവുമെന്നാണൊ ?
കേശ :ഹെ… ഒരൊറ്റ നുണുങ് അടുക്കള സാറാമ്മെ
സാറാമ്മ : അപ്പൊ ഞാൻ എനിക്കും കേശവൻ നായർക്കും രണ്ട് ആഹാരം പാകം ചെയ്യണം എന്നാണൊ
കേശ :ഒരറ്റതരം സാറാമ്മെ
സാറാമ്മ :ആരുടെ ഇഷ്ടം അനുസരിച്ച്
കേശ :എന്റെ അടുക്കളക്കാരിയുടെ ഇഷ്ടം അനുസരിച്ച്
സാറാമ്മ :അത് ന്യായം ……ഞാൻ കാലത്ത് കാപ്പിയെ ഉണ്ടക്കൂ
(ചൂലെടുത്ത് അടിച്ചുവാരാൻ ഒരുങുന്ന സാറാമ്മ)
കേശ : അതുകഴിഞ് ഞാൻ വെളിയിൽ പൊയി ചായ കുടിക്കും
സാ‍റാമ്മ :കിട്ടുന്ന ശബളം മുഴുവനും എന്നെ എൽ‌പ്പിക്കണംഞാനുണ്ടക്കുന്ന കാപ്പി കുടിച്ചാൽ മതി
കേശ : പൊര പൊര എനിക്ക് ചായകുടിക്കണം അല്ലങ്കിൽ ഒരു മതിരിയാണ്
തർക്കം മുറുകുന്നു ….ചായ………കാപ്പി..
സാറാമ്മ :നിങളെ ഞാൻ ശരിയാക്കും (ചൂലെടുത്ത് കേശവൻ നായരെ അടിക്കാൻ നൊക്കുന്നു)
Workout

Still
 black out


രംഗം 4



സീൻ 1
നേർത്ത സംഗീതത്തിന്റെ പശ്ചാത്തലാത്തിൽഒരു ഒര്രുതലയിൽ ഇരിക്കുന്ന അയാള്‍ ,കൈയ്യില്‍ഒരു റേഡിയോ അയാൾ അത് ടുൺ ചെയ്യാൻ ശ്രമിക്കുന്ന ചിത്രം അരന്റവെളിച്ചത്തിൽ ജാലകത്തിന് ഇടയിലൂടെ കാണാം അയാൾ അതില്‍ വ്യപ്ര്തനാണ് .അതിനിടയില്‍ പുറത്ത് ജനാലരികില്‍ ഒരു അസ്വസ്തനായ യുവാവ് അയാളെ വിളിക്കാൻ ശ്രമിക്കുന്നുണ്ട് .പക്ഷെ അയാൾ തന്റെ ജോലിയില്‍ ശ്രധ്ദ കേന്ത്രീകരിച്ചിരിക്കുന്നതിനാൽ പരാജയപ്പെട്ട യുവാവ് ഒരു പ്രസ്തവന നടത്തുകയണ്)
യുവാവ് :പണ്ടൊരുകാലത്ത് അചച്നും അമ്മയും ഇല്ലത്ത ഒരു യുവാവ് ഉണ്ടായിരുന്നു. അയാൾ വളരെ കൊലപതകം ചെയ്തു.ഒരു പതിനലാമത്തെ വയസ്സില്‍.
അയാൾ (:പുറത്തിറങ്ങി ) ആരാ നിങള്‍ നിങള്‍ ആരെ പറ്റിയണ് പറഞു വരുന്നത്
യുവാവു :എന്നെ പറ്റി തന്നെ
അയള്‍ : ഞാൻ വിചരിച്ചു വല്ല
യുവാവ് : വല്ല ഭ്രന്തനും അയിരിക്കുംഎന്നല്ലേ
അയാള്‍ :നിങ്ങള്‍ക്ക് ഒന്ന് കുളിച്ച് വ്ര്യത്തിയായിക്കുടെ )
യുവാവ് : വെളളം ഭൂമിയുടെ ചൊരയണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു
അയാല്‍ : അട്ടെ നിങള്‍ എന്തിനാണിവിടെ  വന്നത്
യുവാവ് : അങയെ ഒന്ന് കാണാന്‍
അയാള്‍ : നിങള്‍ എന്‍റെ അരാധകനാണ് അല്ലേ ?
യുവാവ് : അതേ
അയള്‍ :നിങള്‍ എനിക്ക് എന്താണ് കൊണ്ട് വന്നത്
യുവവു : എന്റെ പക്കല്‍ ഒന്നും ഇല്ല
അയള്‍ :നിങള്‍ അഹാരം വല്ലതും കഴിച്ചൊ
യുവാവ് :ഇല്ല
അയാള്‍ :എന്താ ഭാവം
യുവവ് :ഭാവമോ
അയാള്‍ :അതെ ഒന്ന് നിങള്‍ ഇങനെ ക്ഷോഭിക്കരുത , രണ്ടു നിങ്ങള്‍ എന്നെ ഇത്ര ഭയങ്കരമയി തുറിച്ച് നോക്കരുത് , മൂന്ന് നിങള്‍ പല്ല് തേച്ച് കുളിക്കണം
നാല് ഞാന്‍ തരുന്ന അലക്കിയ വസ്ത്രങള്‍ ധരിക്കണം സ്മ്മത മാണോ
യുവാവ് :അതെ
അയാള്‍ :നിങളെ പട്ടാളത്തില്‍ നിന്നും പിരിച്ചുവിട്ടതാണൊ
യുവാവ് :അതെ
അയാള്‍ : എന്താ കാരണം
യുവാവ് :അറിഞില്ലേ (അട്ടഹസിച്ച്) അറിഞില്ലേ ..... യുധ്ദം ജയിച്ചു യുധ്ദം ജയിച്ചു.....(.അയാള്‍ യുവാവീനെ തുറിച്ച് നോക്കുകയാണ് രംഗം  ക്രമേണ നീല നിറമാവുകയാണ് അത് ചുകപ്പിലേക്ക് വഴിമാറുന്നു.....അട്ടഹാസങ്ങള്‍... അലര്‍ച്ചകള്‍  workout war.......വെളിച്ചം സാധാരണ നിലയിലേക്ക് )
യുവാവ് :ഞാന്‍ കൊന്നു അനെകം പെരെ ... അങിനെ അവര്‍ യുധ്ദം ജയിച്ചു (വിതുബി) എന്നിട്ടും ഞാന്‍ ജയിച്ചില്ലാ, എന്നെ പൊലെ അനേകംപേര്‍  ജയിച്ചില്ല (യുവാവ് കൂജയില്‍ നിന്നും  വെളളം കുടിച്ച് ശന്തനാകുന്നു)
അയള്‍ :എത്ര പട്ടാളക്കാരെ പിരിച്ചുവിട്ടു
യുവാവ് :നലൊ അഞ്ചൊ ലക്ഷം വരും
അയാള്‍ :നിങ്ങള്‍ അവരുടെ പ്രതിനിധി ആണ് അല്ലെ
യുവാവ് :ഞാന്‍ ആരുടേയും പ്രധിനിധിയല്ലാ .എന്‍റെ സ്വന്തം പ്രധിനിധി
അയാള്‍ :ക്ഷൊഭിക്കതിരിക്കു സുഹൃത്തെ
യുവവ് : എനിക്ക് കയര്‍ക്കണം .ആരൊടെങ്കിലും ഒക്കെ കയര്‍ക്കണം .അനേകം നാളായി സമധാനമയി ഞനൊന്ന്നു ഉറങിയിട്ടു .പരസ്യമായി അച്ചനും അമ്മയും ഇല്ലാത്ത് ഞാന്‍........എന്റെ തുടക്കം ദ അവിടെ നിന്നായിരുന്നു,ആ നാലും കൂടിയ വഴിയിൽ നിന്ന്.ഒരു വെളുപ്പാന്‍ കാലത്ത് ചൊര കുഞായി ഒരു തുണി
പൊതിയില്‍ ഏകാന്തമായി ഇരുട്ടത്ത്,അനാഥമായി .ആരൊ കണ്ടു പൊയി പോലീസില്‍ അറിയിചു,ഗവണ്മെന്റില്‍ അറിയിചു,അവരെന്ത് ചെയ്യാനാണ്. അവരെന്നെ കുളിപ്പിച്ചു.ഞാൻ ഭയങ്കരമയി കരഞു എന്നാണ് എന്‍റെ വളര്ത്തച്ച്ചന്‍ പറഞതു, കൊടാനുകൊടി പേരുകളില്‍ ഒന്ന് എനിക്കും ഇട്ടു അദെഹ്ത്തിന്റെ മതത്തില്‍ വളര്‍ന്നു .
അയാള്‍ :നിങള്‍ അദെഹത്തിന്റെ ജാതിയില്‍ വളര്‍ന്നു എന്ന് പറ .
യുവാവ് :എന്ന് മാത്രം .ഞനിപ്പൊൾ ഒരു മതത്തിലും വിഷ്വസിക്കുന്നില്ലാ എറെ കൂറെ മതങളെല്ലാം ഒന്ന് തന്നെ എല്ലാം മനുഷ്യരെ നന്നാക്കാന്‍
അയാള്‍ ;(ക്ഷൊഭത്തൊടെ) പ്രസവിച്ച ഉടനെ നിങ്ങളെ കൊന്ന് വല്ല പട്ടിക്കും ഇട്ട് കൊടുത്തില്ലലൊ
യുവാവ് : എങ്കില്‍ ഞാന്‍ കൊന്നവരുടെ വിറങ്ങലിച്ച ശരീരം എനിക്ക് കാണേണ്ടി വരില്ലയിരുന്നു
ആര്‍ത്തലച്ചുകരഞ്ഞകുട്ടികള്.സ്വന്തം കുട്ടികളുടെ മുന്നില്‍ മാനം രക്ഷിക്കാന്‍ ആത്മഹത്യ് ചെയ്ത അമ്മമാര്‍ തണുത്തുറഞ രക്തകട്ടകള്‍ (workout war)
(ആര്‍ത്ത നാദങ്ങള്‍,അലര്‍ച്ചകള്‍................രംഗം ഒരു ചുവന്ന കടലായി..)

                                 .രംഗം 4


(വെളിച്ചം തെളിയുമ്പോള്‍ ഒരു കത്തി പിടിച്ച് നടക്കുകയാണ്അയാള്‍ ഇടക്ക് ചാരു കസേരയില്‍ ഇരിക്കുന്നും ഉണ്ടെങ്കിലും...ഉറക്കുന്നില്ല ,
 കുറെ പേപ്പറുകള്‍ വായിച്ചു നോക്കുണ്ട് അത്കയ്യിലിരിക്കുന്ന കത്തികൊണ്ട് കീറി പറിച്ച് എറിയുകയാണ് അയാള്‍... ഒരു സമനില തെറ്റിയഭാവം.തന്‍റെ കത്തി അകത്തേക്ക് നീട്ടി കൊണ്ട് അലറുകയാണ്)
അയാള്‍ :ഇറങ്ങാന്‍ പുറത്തേക്ക് ഇറങ്ങാന്‍ എടൊ ഭര്യ കുട്ടിയേയും എടുത്ത് പുറത്തിറങാനാ പറഞത് പേടിച്ച് പുറത്തിറങ്ങി വരുന്ന ഭാര്യ )
അയള്‍ ;(കത്തിനീട്ടി)മാറി നില്‍ക്കാന്‍..എടൊ ഭര്യ മാറി നില്‍ക്കാനാ പറ്ഞത്...(ശന്തമയി) എന്താ നിന്റെ പേര്
സ്ത്രീ ;ഫാബി..
ഭ്രന്തമായി പൊട്ടിചിരിചുകൊന്റ്.....)......അയാള്‍ എന്താ നിന്റെ ജോലി?
സ്ത്രീ ;ഞാന്‍ താങ്കളുടെ ഭാര്യ ആണ് ( അയാള്‍ പൊട്ടിചിരിക്കുകയണ് ക്രമാതിതമായ കിതപ്പൊടെ പൊകുന്ന അയാള്‍ വ്വെളിച്ചം ജനലില്‍ കേന്ത്രീകരിക്കുന്നു ജനലിലൂടെ അയാളെ കാണാം )
അയാള്‍ : അവന്‍ പലരൂപ്ത്തിലും വരും ചിലപ്പൊള്‍ ഇവളുടെ രൂപത്തില്‍ അല്ലങ്കില്‍ അവ്ന്റെ രൂപത്തില്‍ പുനലൂര്‍ രാജന്റെ...?(വെളിച്ചം ജനലില്‍ കേന്ത്രീകരിക്കുന്ന്...രംഗത്തേക്ക് കടന്നു വരുന്ന അയാളുടെ സുഹ്ര്ത്തുക്കള്‍)
സുഹ്ര്ത്ത് 1 ;ഒന്നും സംഭവിക്കാത്തതുപൊലെ ന്മുക്ക് കയറാം
സുഹ്ര്ത്ത് 2 :വേണ്ട അകത്ത് കയറിയാല്‍ എന്തും സംഭവിക്കും.
സൂഹ്രത്ത് 1 : എന്ത് വേണമെങ്കിലും ചെയ്യട്ടെ , ഞാന്‍ അകത്തു കയറി നോക്കാന്‍ പോകുന്നു
(അകത്തേക്ക് കയറുന്ന സുഹൃത്ത് 1 നെ കണ്ടതും അയാള്‍ കത്തിയും ആയി പാഞ്ഞടുക്കുന്നു
ഇത് കണ്ട സുഹ്രത്ത് 2 ഓടി അയാളെ പിടിക്കുന്നു )

സുഹൃത്ത് 1 :എന്താണിതല്ലാം ഗുരോ ...എന്നെ മനസിലായില്ലേ ,,ഞാനാണ് വാസു... നൂലന്‍ വാസു ......( വാസുവിനെ തിരിച്ചറിഞ്ഞ അയാള്‍ മെല്ലെ തളര്‍ന്നു ) അവന്‍ വരുന്നുണ്ട് മരണം ..കറുത്ത കൈകളുമായ് അവന്‍ വരുന്നുണ്ട് ............................
വാസു എനിക്ക് തലയോല പറബിലെക്ക് പോകണം ............
സുഹൃത്ത്  1 : പോകാം ഗുരോ നമുക്ക് പോകാം .......... ( സുഹൃത്ത് രണ്ടിനോടായി )
ഒരു കാറ് വിളിക്കൂ ..........
ശാന്തനായ് ‘അനല്‍ ഹക്ക് ‘ എന്ന് പറഞ്ഞു സുഹൃത്ത് 1 ന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന അയാള്‍ ...പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം ...നേര്‍ത്ത വേദന നിറഞ്ഞ സംഗീതം ...)



                         തിരശീല


(അക്ഷര പിശാച് കാണാം  കാരണം മലയാളം ടൈപ്പ് ചെയ്യാന്‍ അത്ര മിടുക്കന്‍ അല്ല )
Posted by ഒറ്റമരം at 2:45 AM 2 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: നാടകം
Newer Posts Older Posts Home
Subscribe to: Posts (Atom)

ഒറ്റമരം.....


അംബരിപ്പിക്കുന്നവാക്കുകള്‍.......
തീഷ്ണമായചിന്തകള്‍...
കൊതിപ്പിക്കുന്ന പദസംബുഷ്ടത......
ഒന്നും തരാനാവില്ലായെന്നറിയാം
പിന്നെ എന്തിനാണ്
ഒരു എഴുത്ത് സൂത്രം...?
ചില അടയാളങ്ങള്‍
വ്യാപ്തി ഉണ്ടെന്നറിയില്ല
പിന്നെ ?
അമ്പലപ്പറമ്പിലെ നാടകത്തില്‍
നല്ലതങ്ക കുട്ടികളെ
കിണറ്റിലേക്കെറിയുമ്പോള്‍
നെടുവീര്‍പ്പിട്ട അമ്മക്ക്........
ഒരുപാട് പിന്നിയ ഒറ്റപുതപ്പെടുത്ത്
നാടകത്തിന് കര്‍ട്ടന്‍ കെട്ടിയ
ചെറുപ്പത്തിന്റെ ഓര്‍മ്മക്ക്....
പിന്നീട് എപ്പോഴൊ...
മനസിന്റെ ഇക്കരക്ക്
കുടിയേറിയ നാടകഭ്രാന്തിന്
അലച്ചിലിന്...
ഉറക്കമിളപ്പിന്.........
സ്വപ്നങ്ങള്‍ക്ക്....
കലഹത്തിന്
ലഹരിക്ക്..
കൂട്ടത്തല്ലിന്.
പ്രവാസത്തിന്റെ മണല്‍കാറ്റിലും
മനസില്‍ നിന്നും പറന്നുപോകാത്ത
നാടകകാലത്തിന്
ഒറ്റമരത്തിലെ കിളിക്കുടിന്.......


എന്നെക്കുറിച്ച്....

My photo
ഒറ്റമരം
മസ്ക്കറ്റില്‍ ഒരു പ്രവാസിയായി കഴിഞ്ഞ കുറച്ച് കാലമായി ജീവിക്കുന്നു
View my complete profile

കൂടെയുള്ളവര്‍

ഇതുവരെ.....

  • കവിത (10)
  • നാടകം (1)
  • നിരീക്ഷണങ്ങള്‍ (3)
  • പുസ്തക പരിചയം (1)

എഴുത്ത് സൂത്രങ്ങള്‍

  • ►  2022 (2)
    • ►  December (1)
    • ►  January (1)
  • ►  2021 (1)
    • ►  August (1)
  • ►  2020 (1)
    • ►  June (1)
  • ►  2016 (1)
    • ►  June (1)
  • ▼  2015 (11)
    • ▼  October (2)
      • പാതി വെന്ത ചിത്രങ്ങള്‍ ചിതറി തെറിക്കുന്ന ചിത...
    • ►  July (1)
    • ►  June (2)
      • വയലറ്റ് നിറമായ  സ്നേഹിതന് .....................
      • “ഒറ്റക്ക് ആകാന്‍ മരുഭുമിക്കും പേടി ഉണ്ട് “ എന്...
    • ►  April (1)
      • കേരളാ സാഹിത്യ അക്കദമി മസ്ക്കറ്റി...
    • ►  March (2)
    • ►  February (3)
  • ►  2013 (1)
    • ►  December (1)
  • ►  2009 (1)
    • ►  October (1)

മറ്റിടങ്ങള്‍

  • മനോഹര്‍ മാണിക്കത്ത്
  • ടി.പി.അനില്‍കുമാര്‍
  • ബാലചന്ദ്രന്‍ ചുള്ളിക്കാറ്റ്
ജാലകം
free hit counters
free hit counters